പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം.

തിരുവനന്തപുരം:പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്‍റെതാണ് നിലപാട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുത്. സര്‍വകക്ഷിയോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ എജിയെ ചുമതലപ്പെടുത്തി.

പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നായിരുന്നു സര്‍വ്വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്ത നിലപാട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സാമുദായിക സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം ഒരുക്കണം. പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് അഭിപ്രായം. 

പാതയോരങ്ങളില്‍ അനുവാദമില്ലാതെ കൊടി-തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.