പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പുഴയിൽ നേവിയുടെ തിരച്ചിൽ തുടരുന്നു

മലപ്പുറം: നിലമ്പൂരിലെ പരമ്പരാഗത ചികിത്സകൻ ഷബ ഷെരീഫിൻറെ അവശിഷ്ടങ്ങൾ കണ്ടെത്താൻ നാവികസേന തിരച്ചിൽ തുടരുന്നു. കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഷൈബിൻ അഷറഫും കൂട്ടുപ്രതികളും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ തിരച്ചിൽ. 2020 ഒക്ടോബറിലാണ് ഷബ ഷെരീഫിൻറെ മൃതദേഹം വെട്ടിനുറുക്കി എടവണ്ണ സീതിഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞത്. പാലത്തിൻറെ മൂന്നാം തൂണിൻ സമീപമാണ് മൃതദേഹം തള്ളിയതെന്ന് മൊഴിയിൽ പറയുന്നു.

കനത്ത മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നതാണ് തെരച്ചിലിൻ തടസ്സമായത്. അത്യാധുനിക ഉപകരണങ്ങളുമായി അഞ്ചംഗ സംഘം ചാലിയാറിൽ തിരച്ചിൽ നടത്തി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്ന കാര്യം അന്വേഷണ സംഘം ആലോചിച്ച് തീരുമാനിക്കും.

ഇംഗ്ലീഷ് സംഗ്രഹം: ഷാബ ഷെരീഫ് കൊലക്കേസ് – ഫോളോ അപ്പ്