പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിനു മുൻകൂർ ജാമ്യം ലഭിച്ചില്ല. പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് സാധ്യത.

തിരുവനന്തപുരത്ത് ഹിന്ദുമഹാസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിനു പാലാരിവട്ടത്ത് പി സി ജോർജിനെതിരെയും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് സമർപ്പിച്ച അപ്പീൽ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

ആവർത്തിച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.