ഫിഫ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യൻ ഫുട്ബോളിന്റെ ഭരണത്തിൽ വന്ന വലിയ മാറ്റം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പുറത്താക്കാനുള്ള സുപ്രീം കോടതി തീരുമാനം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ പൊതുവായ അതൃപ്തി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഫിഫ ഇക്കാര്യത്തിൽ ഇടപെട്ടേക്കുമെന്ന് ആശങ്കയുണ്ട്.

പട്ടേലിന്റെ 13 വർഷത്തെ ഭരണം അവസാനിപ്പിച്ച സുപ്രീം കോടതി, അടുത്ത റൗണ്ട് തിരഞ്ഞെടുപ്പ് വരെ ഫെഡറേഷന്റെ ഭരണം നിയന്ത്രിക്കാൻ ഒരു കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർമാരെ (സിഒഎ) നിയോഗിച്ചു. എന്നാൽ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പിൽ ഒരു മൂന്നാം കക്ഷി ഇടപെട്ടാൽ, അത് ഫിഫ നടപടിയിലേക്ക് നയിച്ചേക്കാം. മുൻ കാലങ്ങളിൽ ചില രാജ്യങ്ങളെ ഫിഫ ഈ കാരണത്താൽ വിലക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക് ഫിഫ വിലക്ക് ഉണ്ടാകുമെന്നും അങ്ങനെ സംഭവിച്ചാൽ ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ കഴിയില്ലെന്നും ആരാധകർ ആശങ്കപ്പെടുന്നു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇന്ത്യയിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ഒരു ഫിഫ ടീം അടുത്ത മാസം എത്തും. എഎഫ്സി പ്രതിനിധികളും ഇവരോടൊപ്പം ചേരുമെന്നാണ് സൂചന. അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയുമായി അവർ ചർച്ച നടത്തും. അതിൻ ശേഷമായിരിക്കും ഫിഫ അന്തിമ തീരുമാനം എടുക്കുക.