മമത ബാനർജി ആശുപത്രി വിട്ടു.

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ്പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു.

മമത ആവർത്തിച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ വിട്ടയച്ചതെന്നും ഏഴു ദിവത്തിനു ശേഷം വീണ്ടും പരിശോധന നടത്തണമെന്നും കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രി അധികൃതർ അറിയിച്ചു.

നാലഞ്ചുപേർ ചേർന്ന് തന്നെ മനപൂർവം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. മമതയുടെ ഇടത് കാലിന്റെ എല്ലിന് ഗുരുതരമായി പരിക്കേറ്റതായി അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റതായും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.