മാരകായുധങ്ങളുമായുള്ള ദുര്‍ഗാവാഹിനി പ്രകടനത്തിനെതിരെ വിമര്‍ശനം ഉയരുന്നു

നെയ്യാറ്റിൻകരയിൽ മാരകായുധങ്ങളുമായി പ്രകടനം നടത്തിയ ആർഎസ്എസ് വിഭാഗമായ ദുർഗവാഹിനിക്കെതിരെ കേസെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന് ശേഷമായിരുന്നു പ്രകടനം.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് മൂലമാണ് ഇത്തരം അപകടകരമായ പ്രകടനങ്ങളും പ്രദർശനങ്ങളും കേരളത്തിൽ തുടരുന്നതെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനി സംഘടിപ്പിച്ച റാലിയിൽ വാളുമായു അണിനിരക്കുന്ന സ്ത്രീകളെടും സംഘാടകരെയും വെറുതെ വിടരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മാരകായുധങ്ങളുമായെത്തിയ ദുർഗ്ഗാവാഹിനി പ്രകടനം നടപടി സ്വീകരിക്കാത്തതിനെ സോഷ്യൽ മീഡിയയിൽ നിരവധി പേർ വിമർശിച്ചു.