മാർട്ടിൻ ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതി മാർട്ടിൻ ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കെ പോലീസ് അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരമെന്ന് പ്രതിഭാഗം വാദിച്ചു. പോലീസ് നടപടി കോടതിയെ അപമാനിക്കുന്ന തരത്തിൽ ആയെന്ന പ്രതിഭാഗത്തിൻ്റെ വാദത്തിൽ അത് സാരമില്ല എന്നായിരുന്നു കോടതിയുടെ പ്രതികരണം.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.