ലോകത്ത് ആറിൽ ഒരാൾ വന്ധ്യതാ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

ന്യൂയോർക്ക്> ലോകത്ത് ആറിൽ ഒരാൾ വന്ധ്യതാ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 1990 മുതൽ 2021 വരെ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 17.8 ശതമാനം പേർക്കും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ 16.5 ശതമാനത്തിനും വന്ധ്യതയുണ്ട്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലുള്ളവർക്ക്‌ മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാരുകൾ നയം രൂപീകരിക്കണമെന്നും അതിനായി പൊതുസമ്പത്ത്‌ വിനിയോ​ഗിക്കണമെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്‌ പറഞ്ഞു