വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് ഒമ്പത് ) സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് വാക്‌സിനേഷനായി 110കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 10 ശതമാനം ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും
10ശതമാനം ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കും 40 ശതമാനം സ്‌പോട്ട് രെജിസ്‌ട്രേഷന്‍ വഴി ഫസ്റ്റ് ഡോസ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
40 ശതമാനം സെക്കന്റ് ഡോസ് 18 വയസിനു മുകളില്‍ ഉള്ളവര്‍ക്കും (സ്‌പോട് ) എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക.
സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുക. ഗവണ്‍മെന്റിന്റെ വെബ്സൈറ്റ് വഴി കോവിഡ് വാക്‌സിനേഷനു വേണ്ടി മുന്‍ഗണനാക്രമത്തില്‍ അപേക്ഷിച്ച് അപ്പ്രൂവ് കിട്ടിയിട്ടുണ്ടെങ്കില്‍ covid19.kerala.gov.in വെബ് സൈറ്റില്‍
വാക്സിനേഷന്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ വാക്‌സിനേഷന്‍ സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായും പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് (രാവിലെ 9 മുതല്‍ വൈകിട്ട് 6 മണിവരെ ) ഫോണ്‍ :8281599680, 8589978405, 8589978401.