വിജയ് ബാബു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു പൊലീസിന് മുന്നിൽ ഹാജരായി. 11 മണിയോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

വീട്ടിൽ തിരിച്ചെത്തിയ ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. വിജയ് ബാബുവിനെ ചോദ്യം ചെയ്യാനും കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് വിജയ് ബാബുവും അഭിഭാഷകനും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി.

യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയുടെ പേർ വെളിപ്പെടുത്തിയതിനുമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റർ ചെയ്ത് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിൻ ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇയാൾ ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങി.