വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്

സ്ത്രീധന പീഡനത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ കൊല്ലം നിലമേലിലെ വീട്ടിേലക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നാണ് ഭീഷണി. കേസിന്റെ ശ്രദ്ധ തിരിച്ചു വിടാൻ ആരെങ്കിലും ചെയ്തതാകാനാണ് സാധ്യതയെങ്കിലും പൊലീസ് അന്വേഷണം തുടങ്ങി. 

പത്തനംതിട്ടയില്‍ നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ ലഭിച്ചത്. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. വിവരങ്ങള്‍ ശേഖരിച്ച പൊലീസ് തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. പൂജപ്പുര ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാര്‍ കത്തെഴുതി അയക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.