വീണ്ടും കള്ളവോട്ട് ആരോപണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. വിദേശത്തുള്ള ഒരാളുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയത് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുംബൈയിൽ നിന്നുള്ള ഒരാളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഞാൻ അവനെ വിളിച്ചപ്പോൾ, അവൻ വരില്ലെന്ന് പറഞ്ഞു. ഇത് ഒരു ഐഡി കാർഡ് മാത്രമല്ല നിർമ്മിച്ചിരിക്കുന്നത്. സി.പി.എം വ്യാപകമായി വ്യാജ ഐ.ഡി കാർഡുകൾ നിർമ്മിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പോളിംഗ് ശതമാനം 75 ശതമാനത്തിൻ മുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിടി തോമസ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് ജയിക്കും. അന്തിമ വോട്ടെടുപ്പും റിപ്പോർട്ടും താഴെത്തട്ടിൽ ലഭിച്ചുകഴിഞ്ഞാൽ നമുക്ക് എത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കള്ളവോട്ടിനെക്കുറിച്ച് അറിയില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞിരുന്നു. കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട ആവശ്യമില്ല. മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആത്മവിശ്വാസം വർദ്ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു. വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവ് എൽ.ഡി.എഫിൻ അനുകൂലമാകുമെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും വോട്ടുകൾ നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.