സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മരുന്നിന് പോലും മരുന്നില്ല, ചികിൽസ വേണ്ടത് ആരോഗ്യവകുപ്പിനെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ സബ് മിഷനായി ഉന്നയിച്ചത്.

രോഗികൾ കൂടുതലെത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഐ വി പാരസെറ്റമോൾ ഈ മാസം 15നകം കൂടുതൽ ആശുപത്രികളിലെത്തിക്കും. മരുന്ന് വിതരണത്തിലെ കാല താമസം ഒഴിവാക്കാനായി മരുന്ന് വിതരണ കലണ്ടർ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കമ്പനികൾക്ക് കുടിശിക ഉണ്ട്. അത് നൽകാൻ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.