സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ഇന്ന് ആരംഭിക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ കോളേജുകളിലും ഇന്ന് മുതൽ പഠനം ആരംഭിക്കും. വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ച് കുട്ടികളെ സ്വീകരിക്കും. രാവിലെ 9.30ന് തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
353 പി.എസ്.സി അധ്യാപകരും ഇന്ന് മുതൽ സ്കൂളുകളിലേക്ക് പോകുന്നു.

പ്രാഥമിക കണക്കനുസരിച്ച് നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്കൂൾ തലങ്ങളിലാണ് പ്രവേശനോത്സവം നടക്കുക. പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. സഹായത്തിനായി സ് കൂളിൻ മുന്നിൽ പോലീസ് ഉണ്ടാകും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തുമായി ചർച്ച നടത്തിയിരുന്നു. റോഡിൽ ഗതാഗതക്കുരുക്കിൻ സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് മുന്നറിയിപ്പുകളും സ്ഥാപിക്കണം. സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്കൂൾ വളപ്പിലെ കടകളിൽ പരിശോധന നടത്തും. രാവിലെയും വൈകുന്നേരവും സ്കൂളിന് മുന്നിൽ പൊലീസുകാരെ വിന്യസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.