സിദ്ദിഖ് കാപ്പന് വിദഗ്ധചികിത്സ ലഭ്യമാക്കണം: ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചു

തിരുവനന്തപുരം. രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിദ്ദിഖ് കാപ്പനെ  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

നേരത്തെ കാപ്പെൻറ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി അദ്ദേഹത്തെ തുടർ ചികിത്സക്കായി ഡൽഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് കത്ത് നൽകി. മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കാപ്പെൻറ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ കഴിയുന്നതെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. കാപ്പെൻറ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരോടും യൂണിയൻ അഭ്യർഥിച്ചു