6.6 % വളര്‍ച്ച ലക്ഷ്യം:കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ സർക്കാർ സഹായം

തിരുവനന്തപുരം: പിണറായി സർക്കാരിൻറെ അധികാരതുടർച്ച അസാധാരണ ജനവിധിയെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ.കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ സഹായം സര്‍ക്കാര്‍ ചെയ്തുവെന്ന് ഗവര്‍ണര്‍. സൗജന്യ വാക്സീന്‍ നല്‍കാന്‍ ചെലവ് 1000 കോടിയാണ്.

കോവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളെ ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം. മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്. സംസ്ഥാനത്ത് വൈഫൈ വിപുലമാക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് ഒരുക്കും. ഇലക്ട്രോണിക് ഫയല്‍ ക്ലിയറിങ് സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒാണ്‍ലൈനാക്കും. പദ്ധതി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. ശബരിമല ഇടത്താവളം പദ്ധതി കിഫിബി സഹായത്തോടെ വികസിപ്പിക്കും. 14 നവോത്ഥാന സാംസ്കാരിക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കും.‌ കലാകാരന്മാരെ സഹായക്കാന്‍ ഒാണ്‍ലൈന്‍ മേളകള്‍ സംഘടിപ്പിക്കും.

കേന്ദ്രത്തെ വിമർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തി. ഇത് ഫെഡറലിസത്തിന് ചേരാത്തതെന്ന് എന്നായിരുന്നു ഗവർണറുടെ വിമർശനം. വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി. അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകും. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കര്‍ഷകരുടെ വരുമാനം 50% കൂട്ടും. കൃഷിഭവനുകള്‍ സ്മാര്‍ട് കൃഷിഭവനാക്കും, പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടും. താങ്ങുവില ഓരോവര്‍ഷവും കൂട്ടും.

പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും, അസമത്വം ഇല്ലാതാക്കും. ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ സഹായം സര്‍ക്കാര്‍ ചെയ്തുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.