കർണാടക മുൻ ഡിജിപി ഓംപ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കർണാടക മുൻ ഡിജിപി ഓംപ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തർക്കമാണ് ക്രൂര കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മകൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നരുന്നു. ഇന്നലെ വൈകിട്ട് നാലരയോടു കൂടിയാണ് ഓംപ്രകാശിനെ പല്ലവി കുത്തിക്കൊലപ്പടുത്തിയത്.

ഇന്നലെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ഓംപ്രകാശിനെ കൊലപ്പെടുത്തിയത്. പത്ത് തവണ കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ഓംപ്രകാശ് കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഓംപ്രകാശിന്റെ സ്വത്തുക്കൾ മകന്റെയും സഹോദരിയുടെയും പേരിൽ എഴുതിവെച്ചിരുന്നത്. മകളുടെയും ഭാര്യയുടെയും പേരിൽ സ്വത്തുക്കൾ നൽകിയിരുന്നില്ല. ഇതിൽ ഇരുവരും തമ്മിൽ ദിവസവും തർക്കം നടന്നിരുന്നു.