കണ്ണൂര്‍

നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂർ: നഗരത്തിൽ ഇന്ന് ഉച്ചയോടെ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കണ്ണൂർ പുതിയ ബസ് സ്റ്റാന്റ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി പേരെയാണ് തെരുവ് നായ കടിച്ചു പറിച്ചത്.

പ്ലസ് വൺ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ( 55 ), കാങ്കോലിലെ വിജിത്ത്( 33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22) ,അഞ്ചരക്കണ്ടിയിലെ റജിൽ(19), എസ് ബി ഐ ജീവനക്കാരൻ രജീഷ്( 39), ഏറണാകുളം സ്വദേശി രവികുമാർ ( 40 ),

കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60),വാരം സ്വദേശി സുഷിൽ (30),കൂത്തുപറമ്പിലെ സഹദേവൻ( 61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ(71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു( 65), വിദ്യാർത്ഥിനി കാഞ്ഞങ്ങാടി ലെനന്ദന ( 21 ), മണിക്കടവിലെ ജിനോ (46) തുടങ്ങി ഇരുപതിലധികം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ചികിത്സ തേടി. ഭൂരിഭാഗം പേർക്കാ ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പതിനൊന്നരയോടെയാണ് നായ പരാക്രമം തുടങ്ങിയത്.