തീവണ്ടിയില്‍ ക്രൂരമായ കവര്‍ച്ച: യുവാവിന് കാല് നഷ്ടമായി; പ്രതിയായ 16കാരൻ പിടിയില്‍
ഞായറാഴ്ച താനെയില്‍ കവർച്ചശ്രമത്തിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് 26 കാരനായ യുവാവിന് കാല് നഷ്ടപ്പെട്ടു.ഞായറാഴ്ച താനെയില്‍ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരൻ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
കല്യാണിലെ ഷഹാദ്, അംബിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ തപോവൻ എക്സ്പ്രസിലാണ് സംഭവം. നാസിക്കില്‍ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നിക്കം തീവണ്ടിയില്‍ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്റെ ഫോണ്‍ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗൗരച് ഓടുന്ന തീവണ്ടിയില്‍ നിന്ന് വീഴുകയും, അദ്ദേഹത്തിന്റെ ഇടത് കാല് ചക്രങ്ങള്ക്കടിയില്പ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിരിക്കുന്നത് കാണാം. ഇടത് കാല് പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഗുരുതരമായ പരിക്കുകള്‍ വരുത്തിയ ശേഷവും അക്രമി ഉടൻതന്നെ ഓടിപ്പോയില്ല.
