കോഴിക്കോട് സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി

കൊച്ചി: സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. ശിക്ഷാ വിധി ഉടന്‍ പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്ബരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്.

മാര്‍ച്ച്‌ 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. അബ്ദുള്‍ മജീദിന് കുറച്ച്‌ പണം തിരികെ നല്‍കിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു.