Latestകേരളം

അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; പ്രതികളെ കൊല്ലം ജില്ല ജയിലില്‍ നിന്ന് മാറ്റി

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി.പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡില്‍ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.

അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിൻ്റെ ഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസിൻ്റെയും സ്പെഷ്യല്‍ ബ്രാഞ്ചിൻ്റെയും മുന്നറിയിപ്പ് ലഭിച്ചി‌ട്ടുണ്ട്. ഏറ്റുമുട്ടല്‍ സാധ്യത കണക്കിലെടുത്താണ് കടത്തൂർ ഗുണ്ടാസംഘത്തെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്. ജിം സന്തോഷ് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയാണ് ജില്ലാ ജയിലില്‍ കഴിയുന്നത്. തോട്ട രാജപ്പൻ എന്ന രാജീവ് അടക്കം വയനകം സംഘത്തിലെ 6 പേരാണ് ജയിലിയുള്ളത്. വൻ സുരക്ഷയിലാണ് അലുവ അതുല്‍ കൊലപാതക കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചത്.