നടിയെ അക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം കേൾക്കൽ മാറ്റിവച്ചത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് ആതിജീവിത സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഹർജിയിൽ ആതിജീവിത ഉന്നയിച്ച പ്രധാന വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ നിലപാട്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം വിചാരണക്കോടതി തള്ളിയതായി സർക്കാർ ബുധനാഴ്ച ഹൈക്കോടതിയെ അറിയിക്കും. കേസിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് സിയാദ് റഹ്മാൻറെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം തുടരന്വേഷണത്തിൻ മൂന്ന് മാസം കൂടി വേണമെന്നും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.