ലോകത്ത് ആറിൽ ഒരാൾ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ന്യൂയോർക്ക്> ലോകത്ത് ആറിൽ ഒരാൾ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 1990 മുതൽ 2021 വരെ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 17.8 ശതമാനം പേർക്കും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ 16.5 ശതമാനത്തിനും വന്ധ്യതയുണ്ട്.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലുള്ളവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാരുകൾ നയം രൂപീകരിക്കണമെന്നും അതിനായി പൊതുസമ്പത്ത് വിനിയോഗിക്കണമെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു