‘ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച കേരളത്തിലെ ആദ്യത്തെ സംഭവം’

കല്‍പ്പറ്റ: ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇതിനുമുമ്പ് അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചുതകർത്തത്. അതിനു പിന്നിൽ ഒരു ചാലകശക്തിയുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഭരിക്കുന്നവരുടെ മുന്നിൽ കൊണ്ടുവരേണ്ടത് ജനപ്രതിനിധികളാണ്. രാഹുൽ ഗാന്ധി അത് ചെയ്തു. ബഫർ സോൺ വിഷയത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനും ഉത്തരവാദിത്തമില്ലേ? സുധാകരൻ ചോദിച്ചു.
ഓഫീസിൽ വന്നത് സമരം ചെയ്യാനല്ല, അടിച്ചുപൊളിക്കാനാണ്. കുരങ്ങൻമാരെപ്പോലെ ജനലിന്റെ കമ്പിയിലൂടെ പിടിച്ച് അവർ കടന്നുപോകുന്നു. ഇത്രയധികം അജ്ഞരായ ഒരു വിദ്യാർത്ഥി സംഘടന അത്തരമൊരു സമരത്തിന്റെ മുന്നിരയിൽ വന്നത് ഒരു അത്ഭുതമാണ്. സ്വയം പ്രതിരോധിക്കാൻ യു.ഡി.എഫിന് അറിയാം. ഞങ്ങളെ തോൽപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടെ ഒരു സി.പി.എംകാരനെയും പുറത്തേക്ക് ഇറങ്ങി നടക്കാൻ അനുവദിക്കില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.