മൂന്ന് വയസുള്ള മകളെ തടാകത്തില്‍ എറിഞ്ഞു കൊന്ന അമ്മയും സുഹൃത്തും പിടിയില്‍
അ ജ്മീർ: രാജസ്ഥാനിലെ അജ്മീറില്‍ മൂന്ന് വയസുള്ള മകളെ തടാകത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയില്‍.വാരണാസിയില്‍ നിന്നുള്ള അഞ്ജലി സിങാണ് പൊലീസ് പിടിയിലായത്.
ഭർത്താവുമായി വേർപിരിഞ്ഞ ഇവർ മറ്റൊരാളുമായി ലിവ്-ഇൻ ബന്ധത്തില്‍ ആയിരുന്നു. ഇവരിപ്പോള്‍ അജ്മീറിലാണ് താമസം. പുലർച്ചെ 4 മണിക്ക് പട്രോളിങ്ങിനിടെ അന സാഗർ തടാകത്തിന് സമീപം ഒരു സ്ത്രീയും പുരുഷനും കറങ്ങിനടക്കുന്നത് കണ്ടതായി അജ്മീർ എസ്പി വന്ദിത റാണ പറഞ്ഞു.
അന്വേഷണത്തില്‍ താൻ വാരണാസിയില്‍ നിന്നുള്ള അക്ലേഷ് ഗുപ്തയാണെന്നും അജ്മീറിലെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഡാറ്റ നഗറില്‍ താമസിക്കുന്നതാണെന്നും ഒപ്പമുണ്ടായിരുന്ന പുരുഷൻ പറഞ്ഞതായും പൊലീസ് പറഞ്ഞു.
ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ മൊഴികളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചു.ചൊവ്വാഴ്ച രാത്രി 10 മണിയോടെ മകളുമായി പുറത്തുപോയെങ്കിലും എവിടെയോ മകളെ നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ അവളെ തിരയുകയാണെന്നുമായിരുന്നു സ്ത്രീയുടെ ആദ്യ മൊഴി.
