പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റിൽ. ഹി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ പാലംപൂരിലാണ് സംഭവം. കൊടും ക്രൂരതയാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകളുണ്ട്. മൂക്കിന് പൊട്ടലും നാവിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അസമിലെ ദിമ ഹസാവോ ജില്ലയിൽ നിന്നുള്ള മേജർ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാൽസണുമാണ് അറസ്റ്റിലായത്. പതിനാറുകാരിയെ ദമ്പതികൾ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പരാതി. ഭക്ഷണം അഭ്യർഥിക്കുമ്പോൾ ചവറ്റുകുട്ടയിൽ നിന്ന് കഴിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇവർ പെൺകുട്ടിയെ കൂടുതൽ സമയവും നഗ്നയാക്കി നിർത്തിയതായും ആരോപണമുണ്ട്.