അന്തൂർ കാവ് കളിയാട്ട മഹോത്സവത്തിനിടെ മാരകയുധവുമായെത്തി ഉത്സവം അലങ്കോലപ്പെടുത്തിയവർക്കതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു.


തളിയിൽ: അന്തൂർ കാവ് കളിയാട്ട മഹോത്സവം നടക്കുന്നതിന്റെ ഭാഗമായി 24-02-2024 രാത്രി 12 മണിക്ക് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും അന്തൂർ കാവിലേക്ക് വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഘോഷയാത്രയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചതിന്റ ഉന്മാദവസ്ഥയിൽ ഉത്സവം അലങ്കോലപ്പെടുത്തണം എന്ന ഉദ്ദേശിത്തോടെ താലപ്പൊലി എടുത്ത് നിൽക്കുന്ന രണ്ടും മൂന്നും വയസുള്ള കുട്ടികളെയും സ്ത്രീകളെയും തട്ടിത്തെറിപ്പിച്ചു. ഇത് ചോദ്യം ചെയ്ത കമ്മിറ്റിക്കാരെ ഇവർ സംഘം ചേർന്ന് തടഞ്ഞ് നിർത്തി മാരകയുധങ്ങൾ കൊണ്ടും കൈകൊണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട കമ്മിറ്റിയങ്കങ്ങൾ ഇപ്പൊഴും ചികിത്സയിലാണ്. മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചതിന് ആദർശ് (22) പൊടിക്കുണ്ട്, അഭിജിത്ത് (27) തളിവയൽ, അമൽ കെ (24) തളിവയൽ, വിനായക് (30) തളിവയൽ, സുഗേഷ് (30) തളിവയൽ, ദിപിൻ (24) മാങ്ങാട്, അശ്വന്ത് (21) തളിവയൽ, ദീപക് (21) തളിവയൽ, ഷെറിൻ (30) ആരായാല, വിഷ്ണു (24) മാങ്ങാട് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.