കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കൂത്തുപറമ്പ് : പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കൂത്തുപറമ്പ് പാട്യം കൊട്ടിയോടിയില്‍ കണ്ട്യൻ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റോളര്‍ സ്കേറ്റിംങ്ങ് കോച്ച്‌ കെ.കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ ത്തുതുടര്‍ന്നുള്ള അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
പൂര്‍ണ്ണ ഗര്‍ഭിണിയായ ആശ അജേഷിനെ പ്രസവത്തിനായി വെള്ളിയാഴ്ച്ച കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച്ച രാവിലെ ആറു മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ രക്തസ്രാവ മുണ്ടാവുകയായിരുന്നു.

നില വഷളായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി 8.15 ഓടെ മരണപ്പെടുകയായിരുന്നു.നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പുല്‍പ്പള്ളി വേലിയമ്പത്ത് പരിയാരത്ത് ഹൗസില്‍ പി.കെ.പ്രകാശൻ്റെയും ശ്രീദേവിയുടെയും മകളാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ്, യുകെ ജി വിദ്യാര്‍ത്ഥിനി ഗൗരി പാര്‍വ്വതി എന്നിവര്‍ മക്കളാണ്.സഹോദരി: ആശാ ദേവി (തിരുവനന്തപുരം) പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെ ഭര്‍തൃ സഹോദരൻ്റെ കൂത്തുപറമ്ബ് കൈതേരിയിലെ വീട്ടിലെത്തിച്ച മൃതദേഹം പുല്‍പ്പള്ളിയിലെ വീട്ടിലെത്തിച്ച ശേഷം സംസ്ക്കരിച്ചു.