ഗിനിയൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള കപ്പൽ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി

കൊച്ചി: ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഇന്ത്യൻ എംബസി ഭക്ഷണം എത്തിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നാവികർ ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞു. മൂന്ന് മലയാളികളും 10 വിദേശികളുമടക്കം 16 ഇന്ത്യക്കാരാണ് കസ്റ്റഡിയിലുള്ളത്.

അതേസമയം, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കുന്നതിൽ ആശങ്ക നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ കത്ത്. മലയാളിയായ ഫസ്റ്റ് ഓഫീസർ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്ത് കപ്പലിൽ നിന്ന് മാറ്റിയെങ്കിലും തിരികെ കൊണ്ടുവന്നു.

കൊല്ലം സ്വദേശി വിജിത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ എന്നിവരാണ് ഗിനിയൻ സൈന്യത്തിന്‍റെ പിടിയിലായത്. ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം കപ്പലിൽ തിരിച്ചയച്ചതായി കേരളത്തിൽ നിന്നുള്ള ഫസ്റ്റ് ഓഫീസർ സനു ജോസ് പറഞ്ഞു.

ഹോട്ടലിലേക്ക് പോകുന്നുവെന്ന വ്യാജേനയാണ് 15 തടവുകാരെയും കപ്പലിൽ നിന്ന് കൊണ്ടുപോയത്. മോചനം വൈകുന്നതോടെ ആശങ്കയിലാണ് ജീവനക്കാരുടെ കുടുംബങ്ങൾ. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്.