സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

നാല് ദിവസത്തെ പ്രതിസന്ധിക്ക് വിരാമമിട്ട് കർണാടക ക്ലൈമാക്സിലേക്ക്. കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയായി മുതിർന്ന പാർട്ടി നേതാവ് സിദ്ധരാമയ്യയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുത്തു. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിരവധി ചർച്ചകൾക്കൊടുവിലാണ് തീരുമാനം. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡികെ ശിവകുമാറും ചർച്ചയിൽ പങ്കെടുത്തിരുന്നു.
മുതിർന്ന നേതാവ് സിദ്ധരാമയ്യയുമായി അധികാരം പങ്കിടൽ കരാറിന് ഡികെ ശിവകുമാർ സമ്മതിച്ചിരുന്നുവെങ്കിലും അഞ്ച് വർഷത്തെ ഭരണത്തിന്റെ ആദ്യ പകുതിയിൽ തർക്കം ഉന്നയിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ ഇൻഡ്യ ടുഡേയോട് പറഞ്ഞു.

“സിദ്ധരാമയ്യക്കോ ഡികെഎസോ ഒറ്റയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്നാണ് പാർട്ടി ഹൈക്കമാൻഡ് കരുതുന്നത്. ഇതൊരു കൂട്ടായ നേതൃത്വമാണ്, ഉന്നത നേതൃത്വം വൺമാൻ ഷോ ആഗ്രഹിക്കുന്നില്ല. ശിവകുമാർ വഴങ്ങാൻ തയ്യാറല്ലാത്തതിനാൽ ചർച്ചകൾ നടക്കുന്നു,” വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.

മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 224 സീറ്റിൽ 135 സീറ്റും നേടി കോൺഗ്രസ് നിർണായക ജനവിധി നേടി .