കെ എം ഷാജിയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണം

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് തിരിച്ചടി. ഷാജിയിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് പിടിച്ചെടുത്ത തുക തിരികെ നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

സിപിഎം പ്രവർത്തകന്റെ പരാതിയിലാണ് കെ.എം ഷാജിക്കെതിരേ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് അഴീക്കോട്ടെ വീട്ടിലുൾപ്പെടെ നടത്തിയ റെയ്ഡിൽ 47 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത പണം അനധികൃതമായി നേടിയതാണെന്നായിരുന്നു വിജിലൻസിന്റെ വാദം. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണ് ഇതെന്നായിരുന്നു കെ.എം ഷാജി പറഞ്ഞിരുന്നത്.