കൊട്ടിയൂർ വൈശാഘോത്സവം; ഇളനീർ വെപ്പിന് പോകുന്ന ഇളനീർ വ്രതക്കാർ ഇനി കഠിനവ്രതത്തിന്റെ നാളുകളിലേക്ക്
കണ്ണൂർ: കൊട്ടിയൂർ വൈശാഘോത്സവ ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ഇളനീർ വെപ്പിന് പോകുന്ന ഇളനീർ വ്രതക്കാർ ഇനി കഠിനവ്രതത്തിന്റെ നാളുകളിലേക്ക്. ഇന്ന് വണ്ണാത്തിയിൽ നിന്ന് മാറ്റ് വാങ്ങി കലശം കുളിച്ച് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ വെച്ച് കുളിച്ചു ചെനക്കൽ ചടങ്ങ് നടന്നു. കലശം കുളിച്ച് തീർത്ഥവും പ്രസാദവും വാങ്ങി പഞ്ചഗവ്യം സേവിച്ച് ചൂരൽ ധരിച്ച് ഓങ്കാരവും മുഴക്കി കോന്ത് നുള്ളൽ ചടങ്ങ് നടന്നു (ചക്കയ്യും, ഇളനീരും പറിക്കുന്ന ചടങ്ങ്) പടിയിൽ തിരിച്ചെത്തിയപ്പോൾ നിരവധി പേർ കഞ്ഞി കഴിപ്പിക്കാൻ എത്തിയിരുന്നു. കഞ്ഞിക്കു വേണ്ടുന്ന അരി അളവ് കാരണവരുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് തുലാഭാരവും പാനകവും നടന്നു. 11 ന് ബുധനാഴ്ചയാണ് വലിയ പായസം. 12 ന് വ്യാഴാഴ്ച മട്ടലും പാന്തവും ഇളനീരും താക്കും. 13 ന് ഇളനീർ കാവ് ഉണ്ടാക്കും 14 ന് ശനിയാഴ്ച രാവിലെ കാൽനടയായി കൊട്ടിയൂരേക്ക് പുറപ്പെടും. 17 ന് ആണ് ഇളനീർ വെപ്പ്. കൂടെ കൈക്കാർ ആയി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ കാൽനായായി ഉണ്ടാകും. ഈ വർഷം വത്സൻ കടമ്പേരി (കാരണവർ) തുണ്ടിയിൽ മാനിച്ചേരി കൃഷ്ണൻ, വിറകൻ രാജൻ, എടക്കണ്ടി ശിവദാസൻ, പണ്ണേരി ലക്ഷമണൻ, കാരി രാജേഷ് എന്നിവരാണ് വ്രതക്കാരായി ഇളനീർ വെപ്പിനായി പോകുന്നത്.