പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ എം എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസർ ആയിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ പിഎഫ്ഐ നിരോധന നടപടിക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.

പിഎഫ്ഐയുടെ പ്രവർത്തനവുമായി ബന്ധപെട്ട് അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയതും സർവീസ് ചട്ടം ലംഘിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ അദ്ദേഹം 2020 ഡിസംബർ 14 മുതൽ സസ്പെൻഷനിൽ ആയിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യ വ്യാപകമായി നടന്ന റെയ്ഡിൽ സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഒ എം എ സലാം എൻഐഎയുടെ കസ്റ്റഡിയിലാണ്.