മമ്പറം ദിവാകരനെ അനുനയിപ്പിച്ച് കോൺഗ്രസ്; സുധാകരനെതിരേ മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ചു

ക­ണ്ണൂ­ർ: ലോക്സഭാ തെരഞ്ഞടുപ്പിൽ ക­ണ്ണൂ­രില്‍ സ്വ­ത­ന്ത്ര­നാ­യി മ­ത്സ­രി­ക്കാ­നു­ള്ള തീ­രു­മാ­നം പിന്‍­വ­ലി­ച്ച് മമ്പ­റം ദി­വാ­ക­രന്‍. കോണ്‍­ഗ്ര­സില്‍ തി­രി­ച്ചെ­ടു­ക്കാ­മെ­ന്ന് പാര്‍­ട്ടി അ­റി­യി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് തീ­രു­മാനം.

രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്കലംഘനത്തിന്‍റെ പേരിൽ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

പിന്നീട് പാർട്ടിയിൽ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.സുധാകരനെതിരെ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മന്പറം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ­പി­സി­സി പ്ര­സി­ഡന്‍റിന്‍റെ ചുമ­ത­ല വ­ഹി­ക്കുന്ന എം.എം.ഹസനും കെപിസിസി സെക്രട്ടറി പി.എം.നിയാസും മന്പറവുമായി അനുയന ചർച്ച നടത്തി. പാർട്ടിയിൽ തിരിച്ചെടുക്കുമെന്ന് ഹസൻ ഉറപ്പുനൽകുകയായിരുന്നു.പുറത്താക്കുന്ന സമയത്ത് കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മമ്പറം ദിവാകരന്‍. ആ പദവി ഉള്‍പ്പെടെ തിരിച്ചു നല്‍കുന്നതില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും നേതൃത്വം മന്പറത്തെ അറിയിച്ചിട്ടുണ്ട്.