ബിഹാറിൽ ഒമ്പതു പേരെ കൊന്ന നരഭോജി കടുവയെ വെടിവച്ച് കൊന്നു

ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഒമ്പത് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്. കടുവയെ കാണുന്നയിടത്ത് വച്ച് വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു. 

നേരത്തെ കടുവയെ പിടികൂടാൻ പല ശ്രമങ്ങളും നടന്നിരുന്നു. എന്നാൽ പിടികൂടാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച ബിഹാറിലെ വാൽമീകി ടൈ​ഗർ റിസർവിൽ ഇതേ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 ദിവസത്തിനിടെ ഈ കടുവ കൊലപെടുത്തുന്ന എട്ടാമത്തെയാളാണ് അദ്ദേഹം. 

ദാമ്രോ ഗോവർദ്ധൻ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പോകുന്ന വഴിക്കാണ് സഞ്ജയ് മഹ്തോ എന്നയാളെ കടുവ ആക്രമിക്കുന്നത്. ഇയാളുടെ കഴുത്തിലെ എല്ല് കടുവയുടെ ആക്രമണത്തിൽ ഒടിഞ്ഞതായും ദേഹത്തു കടുവയുടെ കടിയേറ്റ പാടുകൾ കണ്ടെത്തിയതായും നാട്ടുകാർ പറഞ്ഞു.