ഇടുക്കിയില്‍ യുവാവ് വീടിനുള്ളിലെ കിടക്കയില്‍ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍
ഇടുക്കിയില്‍ യുവാവ് വീടിനുള്ളിലെ കിടക്കയില്‍ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍. ഉടുമ്ബഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്ബതികളുടെ മകൻ സോള്‍രാജ് (30) ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയില്‍ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയില്‍ നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നു. മൃതദ്ദേഹത്തിന് രണ്ട് ദിവസം പാഴക്കമുണ്ട്.
മുറിക്കുള്ളിലെ തറയില്‍ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റില്‍ തലക്കടിയില്‍ കൈവച്ചു കിടന്നുറങ്ങുന്ന നിലയില്‍ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞു കിടപ്പുണ്ട്. കൊലപാതമാണെന്നാണ് പ്രാഥമിക സൂചന. മദ്യപിച്ചു ബഹളമുണ്ടാക്കി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാല്‍ സോള്‍രാജ് വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തില്‍ സർക്കിള്‍ ഇൻസ്പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ.വി. സ്കറിയ, റ്റി. സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത, സഹോദരി ഭർത്താവ് -നാഗരാജ് എന്നിവരാണ് ബന്ധുക്കള്‍
