ചൈനയുടെ റോക്കറ്റിന്റെ ഭാഗം അടുത്ത ആഴ്ച ഭൂമിയിൽ വീഴുമെന്ന് റിപ്പോർട്ട്

യുഎസ് : ബഹിരാകാശ മേഖലയിൽ വീണ്ടും ചൈന വിവാദമാകുന്നു. പുതിയ ബഹിരാകാശ നിലയത്തിന്‍റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാൻ ചൈന ഉപയോഗിച്ച റോക്കറ്റിന്‍റെ അവശിഷ്ടം അടുത്തയാഴ്ച ഭൂമിയിൽ പതിക്കുമെന്ന് യു എസ് സ്പേസ് കമാൻഡ് അറിയിച്ചു. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ എന്ന ഭാഗവുമായി പറന്നുയർന്ന റോക്കറ്റിന്‍റെ ഭാഗമാണ് ഭൂമിയിൽ പതിക്കാൻ പോകുന്നത്.

23,000 കിലോഗ്രാം ഭാരമുള്ള ലോങ് മാർച്ച് 3ബി റോക്കറ്റാണ് ഹൈനാൻ ദ്വീപിൽ നിന്ന് പറന്നുയർന്നത്. ജൂലൈ 24 നാണ് വിക്ഷേപണം നടന്നത്. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ ബഹിരാകാശ നിലയവുമായി ഫലപ്രദമായി ഡോക്ക് ചെയ്തു. എന്നാൽ ഇതിനുശേഷം, ലോംഗ് മാർച്ച് 3 ബി റോക്കറ്റിന്‍റെ ബാക്കി ഭാഗം ഭൂമിയിൽ വീഴാൻ തുടങ്ങി. അത് എവിടെ വീഴുമെന്ന് ഇപ്പോൾ ഉറപ്പില്ല. കഴിഞ്ഞ കുറച്ചായി ചൈനയുടെ ഭാഗത്ത് നിന്നും നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് റോക്കറ്റ് വിക്ഷേപണം പോലുള്ള ഒരു പ്രവൃത്തി ചൈന കൈകാര്യം ചെയ്യുന്നതെന്ന് ഉൾപ്പെടെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സംഭവം വീണ്ടും ബഹിരാകാശ അവശിഷ്ടങ്ങളുടെ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ മത്സരം കാരണം ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് വർദ്ധിച്ചതായി പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ ബഹിരാകാശ പേടകങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയാണ് സ്പേസ് ഡെബ്രി ഉയർത്തുന്നത്. ഇവ ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ മുതലായവയുമായി കൂട്ടിയിടിക്കാനും കേടുപാടുകൾ വരുത്താനും സാധ്യത കൂടുതലാണ്. എന്നാൽ ചില ശാസ്ത്രജ്ഞർ ബഹിരാകാശ ഡെബ്രിക്ക് ഭൂമിയുടെ പരിസ്ഥിതിയെ ക്രിയാത്മകമായി ബാധിക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നു. ഉദാഹരണത്തിന് , കസാഖിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യ വിക്ഷേപിച്ച പ്രോട്ടോൺ റോക്കറ്റുകളുടെ കാര്യം അവർ ഉദ്ധരിക്കുന്നു. ഈ റോക്കറ്റുകളുടെ ഇന്ധന ടാങ്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കിഴക്കൻ സൈബീരിയയിലെ അൽതായ് പ്രദേശത്ത് പതിച്ചിരുന്നു. ഇതിൽ നിന്ന്, അൺസിമെട്രിക് ഡൈമീഥൈൽ ഹൈഡ്രസീൻ എന്ന കാൻസർ ഉണ്ടാക്കുന്ന പദാർത്ഥം അവിടെയുള്ള ഭൂമിയെ മലിനമാക്കുന്നുവെന്ന് കണ്ടെത്തി. ഒരു മേഖലയിൽ തന്നെ ഇത്തരം വീഴ്ചകൾ കുറയ്ക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് സാധ്യമല്ല എന്നതാണ് വസ്തുത.