മന്ത്രിമാരുടെ വിദേശ യാത്രയുടെ ഗുണങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിദേശയാത്രയിലൂടെ 300 കോടി രൂപയുടെ നിക്ഷേപം വന്നു എന്ന വാദം ശരിയല്ല. മന്ത്രിമാർ വിദേശത്ത് പോയി മസാല ബോണ്ടുകൾ മാത്രമാണ് കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിദേശയാത്രയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. 29ന് കേരള അതിർത്തി കടക്കുന്നതുവരെ മെച്ചപ്പെട്ട സംഘാടനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെയും ഫാസിസത്തെയും വിമർശിക്കുമ്പോൾ സി.പി.ഐ(എം) അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണ്? എകെജി സെന്‍ററിൽ നിന്നല്ല യാത്രയുടെ റൂട്ട് തീരുമാനിക്കുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു.

കെ ഫോണിൽ സമ്പൂർണ ദുരൂഹതയുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു. കെ ഫോൺ അതിന്‍റെ തുടക്കം മുതൽ ഒരു നിഗൂഢതയാണ്. ടെൻഡർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കരാർ നൽകിയത്. 83 ശതമാനം പൂർത്തിയായിട്ടും ഒരാൾക്ക് പോലും കണക്ഷൻ ലഭിച്ചില്ല. കെ ഫോണിൽ വൻ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിൾ ഇടൽ 47 രൂപയ്ക്കാണ് കരാർ നൽകിയതെന്നും കെ ഫോൺ തട്ടിപ്പിൽ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.