സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവയ്ക്കാൻ: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: വിഴിഞ്ഞം സമരത്തെ ക്രിസ്ത്യൻ സമരമായും സഭാ സമരമായും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കാനാണ് പ്രതിഷേധക്കാരെ രാജ്യദ്രോഹികളായി അധികൃതർ ചിത്രീകരിക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

പ്രതിഷേധക്കാരുടെ ആവശ്യം തികച്ചും ന്യായമാണ്. പുനരധിവാസ പാക്കേജ് നാളിതുവരെ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ തുറമുഖം ഒഴിവാക്കുന്നത് പ്രായോഗികമാണെന്ന് കരുതുന്നില്ല. ആർക്കെങ്കിലും ദേശവിരുദ്ധമായ ഉദ്ദേശ്യമുണ്ടെങ്കിൽ സർക്കാർ തന്നെ ഇക്കാര്യം ശരിയായി അന്വേഷിക്കണം. 

ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരമായും ക്രിസ്ത്യാനികളുടെ സമരമായും മുദ്രകുത്തുന്നത് കേരളത്തിന് ചേർന്നതല്ല.
മറ്റെല്ലാ സഭകളും ലത്തീൻ സഭയുടെ സമരത്തെ പിന്തുണയ്ക്കുന്നു. സഭകൾ തമ്മിൽ വിള്ളലും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.