ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ ഗവേഷണത്തിന്‍റെ ഫലമാണ്. പഠനമനുസരിച്ച് 50,000 സസ്യജന്തുജാലങ്ങളെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയിൽ, ഏകദേശം 10,000 എണ്ണം മനുഷ്യർ അവരുടെ ഭക്ഷണ ആവശ്യങ്ങൾക്കായി നേരിട്ട് ഉപയോഗിക്കുന്നു. അതേസമയം, വികസിത രാജ്യങ്ങളിലെ ഗ്രാമീണർ ഉപയോഗിക്കുന്ന ജൈവവൈവിധ്യത്തിന്‍റെ ഭൂരിഭാഗവും ഇതിനകം തന്നെ അമിത ഉപയോഗം കാരണം വംശനാശ ഭീഷണിയിലാണ്.

70 ശതമാനം ദരിദ്രരും ഉപജീവനത്തിനായി സസ്യജന്തുജാലങ്ങളെ നേരിട്ട് ആശ്രയിക്കുന്നവരാണ്. അഞ്ചിൽ ഒരാൾ ഭക്ഷണത്തിനും വരുമാനത്തിനുമായി വനപ്രദേശങ്ങളിലെ സസ്യങ്ങൾ, ആൽഗകൾ, ഫംഗസുകൾ എന്നിവയെ ആശ്രയിക്കുന്നു. 240 കോടി (2.4 ബില്യൺ) ആളുകൾ ഭക്ഷണം പാകം ചെയ്യാൻ മരം ഉപയോഗിക്കുമ്പോൾ, 12 കോടി (120 ദശലക്ഷം) ആളുകൾ ചെറിയ തോതിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നു. സമുദ്ര മത്സ്യബന്ധനത്തിന്‍റെ 34 ശതമാനവും അമിത മത്സ്യബന്ധനത്തിന് വിധേയമാകുന്നതായി സമീപകാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ, അതായത്, 66 ശതമാനം മത്സ്യങ്ങളും ജെെവവെെവിധ്യത്തിന് കേടുപാടുകൾ വരുത്താത്ത വിധത്തിൽ പിടിക്കപ്പെട്ടു.

അത്തരം ജൈവവൈവിധ്യം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വരുമാന സ്രോതസ്സ് കൂടിയാണ്. ജൈവവൈവിധ്യ സംരക്ഷിത പ്രദേശങ്ങളിലെ (കൊവിഡ് കാലത്തിൻ മുമ്പ്) വിനോദസഞ്ചാരികളുടെ വരവിലൂടെ വിവിധ രാജ്യങ്ങൾ പ്രതിവർഷം കോടിക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ട്. ഏകദേശം 200 ഓളം രചയിതാക്കൾ പഠന റിപ്പോർട്ടിൽ പങ്കെടുത്തു, ഇത് 85 വിദഗ്ദ്ധരുടെ അനുമാനത്തിൽ തയ്യാറാക്കിയതാണ്.