ശുചിമുറിയിൽ കയറിയിരുന്ന യുവാവ് ഒരു ലക്ഷം രൂപ നൽകണം

വന്ദേഭാരത് എക്‌സ്പ്രസ്സിലെ ശുചിമുറി ഉള്ളില്‍ നിന്ന് പൂട്ടി അകത്തിരുന്ന് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുറത്തെത്തിക്കാൻ വാതില്‍ പൊളിച്ചതില്‍ റെയില്‍വേക്ക് നഷ്ടം ഒരു ലക്ഷം രൂപ. ഇത് യുവാവില്‍ നിന്നും ഈടാക്കാനാണ് റെയില്‍വെയുടെ തീരുമാനം. കാസര്‍കോട് ഉപ്പള സ്വദേശിയായ ശരണ്‍ എന്ന യുവാവാണ് തീവണ്ടിക്കുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാള്‍ കാസര്‍കോട് നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് പറയുന്നത്. തുടര്‍ന്ന് ഷൊര്‍ണൂരില്‍ വെച്ചാണ് ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് ഇയാളെ പുറത്തെത്തിച്ചത്. എന്തിനാണ് ഇപ്രകാരം പ്രവര്‍ത്തിച്ചതെന്ന ചോദ്യത്തിന് യുവാവ് മറുപടിയൊന്നും നല്‍കിയിട്ടില്ല.