മാനസികമായി തകര്‍ന്നു, കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് നെയ്മര്‍
ദോഹ: ഖത്തറിൽ നടന്ന ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ബ്രസീൽ തോറ്റതിന് ശേഷം താൻ മാനസികമായി തകർന്നുപോയെന്ന് നെയ്മർ. തന്‍റെ കരിയറിൽ ഇത്രയും വേദനാജനകമായ തിരിച്ചടി ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു. അതേസമയം, ബ്രസീലിനായി തന്‍റെ അവസാന മത്സരം കളിച്ചുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചു. അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. തനിക്ക് ഉറപ്പായി ഒന്നും പറയാറായിട്ടില്ലെന്നും നെയ്മർ വിശദീകരിച്ചു.
“കളി കഴിഞ്ഞ് 10 മിനിറ്റോളം ഞാൻ തളർന്നിരുന്നു. പിന്നീടാണ് ഒന്നു കരയാന്‍ പോലുമായത്. അതാണെങ്കില്‍ നിര്‍ത്താനും പാടുപെട്ടു. ഈ വേദന മാറാൻ ഒരുപാട് സമയമെടുക്കും,” താരം പറഞ്ഞു.
“അവസാനം വരെ ഞങ്ങൾ പോരാടി. പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും ഒരു കുറവും ഇല്ലാത്തതിനാൽ ടീം അംഗങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ബ്രസീൽ അത് അർഹിക്കുന്നു… എന്നാൽ അത് ദൈവത്തിന്‍റെ തീരുമാനമായിരിക്കില്ല. ബ്രസീൽ ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി,” നെയ്മർ ട്വിറ്ററിൽ കുറിച്ചു.