നേതൃത്വത്തെ വിമർശിച്ച സി.ദിവാകരനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: സി ദിവാകരൻ സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിനെതിരെ നടപടിയുണ്ടായേക്കും. 30ന് ചേരുന്ന പാർട്ടി എക്സിക്യുട്ടീവ് ഇക്കാര്യം ചർച്ച ചെയ്യും. അതേസമയം, സംസ്ഥാന സമ്മേളനത്തിന് പതാക ഉയരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാധ്യത ഉറപ്പിക്കുകയാണ് സി.പി.ഐ.

പ്രായപരിധി വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ സി ദിവാകരൻ നടത്തിയ രൂക്ഷവിമർശനവും കാനം രാജേന്ദ്രന്‍റെ മറുപടിയും പുറത്തുവന്നതോടെ സി.പി.ഐയിലെ ഒളിഞ്ഞും തെളിഞ്ഞും നിന്ന പക്ഷങ്ങൾ വ്യക്തമായി. സംസ്ഥാന സമ്മേളനത്തിന്‍റെ നടപടികളിലേക്ക് കടക്കുന്ന പാർട്ടിയിൽ ദിവാകരന്‍റെ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. 

അടിസ്ഥാന രഹിതമായ വിഷയങ്ങളിൽ പരസ്യപ്രസ്താവന നടത്തി പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന സി ദിവാകരനെതിരെ അച്ചടക്കമില്ലായ്മയുടെ പേരിൽ നടപടി വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 30ന് ചേരുന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം.