ബ്രോഡ് കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ച് ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്: നേരത്തെയുള്ള കാൻസർ രോഗനിർണയം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എച്ച്ഐവിയുമായി ജീവിക്കുന്നവർ, ലൈംഗിക തൊഴിലാളികൾ, കാൻസർ കുടുംബ ചരിത്രമുള്ള സ്ത്രീകൾ എന്നിവരുൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള വനിതാ ഗ്രൂപ്പുകൾക്കായി ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് ആദ്യത്തെ സമഗ്ര കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ചു.

കിഴക്കൻ ഗോദാവരി ജില്ലയിലെ പെദ്ദാപുരം, രാജമുണ്ട്രി പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. ഈ രണ്ട് സ്ഥലങ്ങളിലായി 12,400 സ്ത്രീകളെ വായ, സ്തന, ഗർഭാശയ അർബുദങ്ങൾക്കായി പരിശോധിക്കും. ഈ പ്രോഗ്രാമിന്‍റെ പ്രധാന ലക്ഷ്യം അർബുദത്തിന്‍റെ ആദ്യകാല രോഗനിർണയമാണ്. ഈ സമഗ്ര സ്ക്രീനിംഗ് പ്രോഗ്രാം ഘട്ടം ഘട്ടമായി സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

സ്ത്രീകളുടെ ശാരീരിക പരിശോധന, കാൻസർ ബോധവൽക്കരണ സെഷനുകൾ, രോഗികളുടെ വിദ്യാഭ്യാസം എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ജി എസ് നവീൻ കുമാർ പറഞ്ഞു.