നോർത്ത് കരോലിനയിൽ പ്രായപൂർത്തിയാകാത്ത കുട്ടി നടത്തിയ വെടിവയ്പ്പിൽ 5 മരണം

വാഷിങ്ടൻ: നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു പോലീസുകാരനും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പോലീസുകാരനും പരിക്കേറ്റു.

പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയാണ് വെടിയുതിർത്തത്. രാത്രി 9.30 ഓടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2018 ൽ ഫ്ലോറിഡയിലെ ഒരു ഹൈസ്കൂളിൽ വെടിവയ്പ്പ് നടത്തി 17 പേരെ കൊലപ്പെടുത്തിയ നിക്കോളാസ് ക്രൂസിന്‍റെ വധശിക്ഷ ജൂറി ജീവപര്യന്തമായി കുറച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നോർത്ത് കരോലിനയിൽ വെടിവെപ്പ് നടന്നത്.