അട്ടപ്പാടി മധു വധം; കോടതിയിൽ വിതുമ്പി മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞ് മധുവിന്‍റെ അമ്മ മല്ലി. തന്‍റെ മകനെ പ്രതികൾ കാട്ടിൽ കയറി കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് മല്ലി വിതുമ്പിയത്. മധുവിനെ കൊലപ്പെടുത്തിയത് പൊലീസ് ആണോ എന്ന് ചോദിച്ചപ്പോഴാണ് മല്ലിക്ക് കോടതിയിൽ നിയന്ത്രണം നഷ്ടമായത്.

അതേസമയം, വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ ഇന്നും കോടതിയിൽ ഏറ്റുമുട്ടി. ഒന്നാം പ്രതി ഹുസൈന് വേണ്ടി ഹാജരായ അഡ്വ.ടി.ഷാജിത്ത്, നാല് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.ജോൺ ജോൺ എന്നിവരാണ് കോടതിയിൽ ഏറ്റുമുട്ടിയത്.

സാക്ഷിമൊഴിയിൽ ഇല്ലാത്ത കാര്യങ്ങളാണ് അഡ്വക്കേറ്റ് ഷാജിത്ത് ചോദിക്കുന്നതെന്ന് അഭിഭാഷകൻ ജോൺ പറഞ്ഞു. വാർത്തകൾ വരാനാണ് അഡ്വ. ജോൺ ഈ കോലാഹലം കാണിക്കുന്നതെന്ന് ഷാജിത്ത് തിരിച്ച് പറഞ്ഞു. 11 പ്രതികളുടെ ജാമ്യാപേക്ഷയാണ് വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നത്.