കവടിയാറില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കയച്ചു

തിരുവനന്തപുരം: കവടിയാറിൽ പെൺകുട്ടിയെ കടന്നുപിടിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഫോറൻസിക് വിഭാഗത്തിനു കൈമാറി. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ലാത്തതാണ് വിശദമായ പരിശോധനയ്ക്ക് അയയ്ക്കാൻ കാരണം. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ നവംബറിൽ കവടിയാറിലെ പണ്ഡിറ്റ് കോളനിക്ക് സമീപം നടന്നുപോകുകയായിരുന്ന രണ്ട് പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അന്നുതന്നെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ, അന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ അയാളുടെ ബൈക്ക് നമ്പർ കെ എൽ 01 സി ബി 3928 ആണെന്ന് വ്യക്തമായി. പിന്നീട്, ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ വാഹന നമ്പർ തെറ്റാണെന്നും കണ്ടെത്തി.