ജമ്മു കശ്മീരിൽ സ്ഫോടനം; എട്ട് മണിക്കൂറിൽ രണ്ടാമത്തേത്

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ബസിൽ സ്ഫോടനം. ഉധംപൂരിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് സ്ഫോടനം നടന്നത്. എട്ട് മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഇന്നലെ രാവിലെ 10.45ന് ഉധംപൂരിലെ ദോമൈ ചൗക്കിലെ ബസിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ഉധംപൂരിലെ രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ഉധംപൂരിലെ പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ട ബസിൽ നടന്ന ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നും പൊലിസ് പറയുന്നു. ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും ഇന്ന് ഉധംപൂരിൽ സ്ഫോടനം നടന്ന സ്ഥലത്തും പരിസരത്തും തിരച്ചിൽ നടത്തുന്നുണ്ട്.

കശ്മീർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പൊലീസ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ദുരിതബാധിത പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.