പുതിയ കോവിഡ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ നിരീക്ഷണം ശക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: അണുബാധയുടെ വ്യാപനം കൃത്യമായി വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉയർന്ന അനുപാതത്തിൽ കോവിഡ്-19 പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചൊവ്വാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഊന്നിപ്പറഞ്ഞു.

കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉത്സവ സീസൺ അടുത്തതോടെ, പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് മാർക്കറ്റുകളിലും മാളുകളിലും ആൾക്കൂട്ടം വർദ്ധിച്ചു. വളരെ കുറച്ച് ആളുകൾ മാത്രമേ മാസ്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്യുന്നുള്ളു.

ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ രാജീവ് ബഹൽ, നീതി ആയോഗ് അംഗം (ആരോഗ്യം) വികെ പോൾ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിൽ, കോവിഡ് ഉചിതമായ പെരുമാറ്റം തുടർച്ചയായി നടപ്പാക്കുന്നതിന് കമ്മ്യൂണിറ്റി അവബോധം ആവശ്യമാണെന്ന് മാണ്ഡവ്യ പറഞ്ഞു.