ഷോകേസുകൾക്ക് അലങ്കാരമായി ചൂലാല

ഫോർട്ട്കൊച്ചി: സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോൻ കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്‍റെ ഒരു മാർഗം ഒരുക്കി. ചൂലാല എന്ന പേരിൽ അവർ നിർമ്മിച്ച ചൂലുകൾ ഡേവിഡ് ഹാളിൽ പ്രദർശിപ്പിച്ചു. ചൂലുകൾ എന്നതിലുപരി അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണ് ലക്ഷ്യം. പോത്താനിക്കാട് കേരള ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡിലെ 15 വനിതകൾ നിർമ്മിച്ച ചൂലുകൾ ചൂല എന്ന പേരിൽ കരകൗശല വസ്തുക്കളായി പ്രദർശിപ്പിച്ചു.

വിമാനത്താവളങ്ങളിലും മറ്റ് ഔട്ട്ലെറ്റുകളിലും ചൂലാല പ്രദർശിപ്പിക്കും.  ഐഐഡി കേരള ചാപ്റ്ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ആർക്കിടെക്റ്റ് എസ്.ഗോപകുമാർ, ഐ.ഐ.ഡി കേരള ചാപ്റ്റർ പ്രസിഡന്‍റ് സന്ധ്യ എന്നിവർ സംസാരിച്ചു.